Casino En Ligne Sans Depot Avec Bonus
Transcription
Casino En Ligne Sans Depot Avec Bonus
10 ഡോ: ജോൺ പനയ്ക്കൽ മനസ് കുടുംബത്തിനൊരുനിർവ്വചനം ഭാഗം ആറ് കു ുവാക്കുകൾ ത്ത കുടുംബത്തിലെ സ്വസ്ഥത നശിപ്പിക്കാറുണ്ട്. കഠാ രകൊണ്ട് കുത്തി മുറിവേൽ പ്പിക്കുന്നതിനെ ക്കാൾ കഠിനമായിരിക്കും കുത്തുവാക്കുകൾ കൊണ്ട് ഹൃദയം കുത്തി നോവിക്കുന്നത്. ചില കുടുംബങ്ങളിലെ പ്രായപൂർത്തിയാ യവർക്ക് ഈ കുത്തിനോവിക്കൽ ഒരുഹരമാ ണ്. മറ്റൊരാളിന്റെ മനസ്സമാധാനം തൊ ടുത്തുവിടുന്ന വാക്കുകളിലൂടെ കെടുത്തി ഇത്തരക്കാർ സംതൃപ്തിയടയുന്നു. ഓരോ മനുഷ്യന്റേയും ശരീരത്തിന് ചുറ്റും ഒരു ഊർജ്ജവലയമുണ്ട് എന്ന് കരുതുന്നവരു ണ്ട്. ഇതിനെ‘ഓറാ’ എന്ന് ചിലർ വിളിക്കും. ഒരുവന്റെ ഓറാ തിളക്കമുള്ളതാണെങ്കിൽ അയാൾ പോസിറ്റീവ് എനർജികൊണ്ട് നി റഞ്ഞതിനാലാണ് എന്ന് വ്യാഖ്യാനിക്കപ്പെ ടുന്നു. നേരേമറിച്ച് ഓറാ കറുത്തതാണെ ങ്കിൽ അയാൾ നെഗറ്റീവ് എനർജിമൂലം നിർഗുണനാവുന്നുവെന്ന ും പറയപ്പെടുന്നു. കറുത്ത ഓറായുള്ളവരാണ് കുത്തു വാക്കു കൾ പ്രയോഗിക്കാൻ വിദഗ്ധർ. ചില ശാ സ്ത്രജ്ഞന്മാർ ഓറാ ‘ബയോ ഇലക്ട്രോ മാഗ്നറ്റിക് ഫീൽഡ്’ ആണെന്ന് പറയുന്നു. ഇതിനെ ‘ലൈഫ് എനർജി’ എന്നും നാ മകരണം ചെയ്തിട്ടുണ്ട്. ഓറയുടെപടം ഒരു പ്രത്യേക ക്യാമറ ഉപയോഗിച്ച് എടുക്കാൻ സാധിക്കുമെന്ന് തെളിയിച്ചവരുമുണ്ട്. ഓറാ ഫോട്ടോഗ്രാഫിയുടെ ഒന്നാമത്തെ തരം ഇൻഫ്രാറെഡ് ഫോട്ടോ ഗ്രാഫിയാണ്. ഒരു പ്രത്യേകതരം ക്യാമറയിൽ ഇൻഫ്രാറഡ് ഫി ലിം ലോഡ് ചെയ്ത് എടുക്കുന്ന ഫോട്ടോ ആണിത്. ഇതിലൂടെ ഓറാ കാണാം; അത് തിളങ്ങുന്നതോ അതോ മങ്ങിയതോ എന്ന് നിരീക്ഷിക്കാം. രണ്ടാമത്തേത് ‘കിർലിയാൻ ഇമേജിംങ്’ ആണ്. സെമിയോൻ കിർലി യാൻ എന്ന അർമേനിയൻ ഇലക്ട്രീഷ്യൻ കണ്ടുപിടിച്ച ഈ ക്യാമറ ഓറായുടെ കൃ ത്യമായ സ്ഥിതി വിവരം നൽകുന്നുണ്ട്പോ ലും. മൂന്നാമത്തേത് ‘ഓറാക്യാം 6000’ കണ്ടു പിടിച്ചത് 1992ൽ ഗൈ കോഗ്ഗിൻസ ് എന്ന ഇലക്ട്രിക്കൽ എൻജിനിയർ ആണ്. എന്താ യിരുന്നാലും ഓറാ മനുഷ്യ സ്വഭാവത്തെ സ്വാധീനിക്കുന്നു എന്ന് ഈ മൂന്ന് കണ്ടുപി ടുത്തങ്ങളും സാധൂകരിക്കുന്നു. എനിക്കറിയാവുന്ന ഒരു അമിത മദ്യപാ നരോഗി മനസു തുറന്നപ്പോൾ ലഭിച്ച ജീവി താനുഭവം വേദനിപ്പിക്കുന്നതാണ്. അദ്ദേഹം അൽപ്പം മദ്യപിച്ചാൽ മതി, ഉടൻതന്നെ ഭാ ര്യയെ മർദ്ദിക്കാൻ തുടങ്ങും. ഭാര്യ തിരികെ അദ്ദേഹത്തെ തല്ലുന്നതുവരെ അദ്ദേഹം ഭാ ര്യയെ തല്ലിക്കൊണ്ടിരിക്കും. ആദ്യമൊക്കെ ആ സ്ത്രീ തിരിച്ചു തല്ലിയിരുന്നു. അപ്പോ ഴൊക്കെഅദ്ദേഹത്തിന്റെഅടിനിന്നിട്ടുമുണ്ട്. പക്ഷെ ഇപ്പോൾ അവർ തിരിച്ചു തല്ലാറില്ല. അതുകൊണ്ടുതന്നെ ഈ തല്ലൽ പ്രക്രിയ നീണ്ടുപോകുന്നു. അദ്ദേഹത്തിന് പിടിപ്പെട്ടി രിക്കുന്നത് ‘സാഡോമാസോക്കിസം (Sado Masochism) എന്ന അസ്വസ്ഥതയാണ്. മറ്റുള്ളവരെ വേദനിപ്പിക്കുന്നതിൽ രസംകൊ ള്ളുകയും സ്വയം പീഡിതനാകാൻ വെന്പൽ കൊള്ളുകയും ചെയ്യുന്ന സ്വഭാവം. കറുത്ത ഓറാ ഉള്ളവരാണ് സാഡോ മാസോക്കി സമെന്ന അസുഖത്തിന് ഇരകളാകുന്നത്. കുടുംബത്തിൽ ഇങ്ങനെയൊരുആൾ ഉണ്ടെ ങ്കിൽ അവിടുത്തെ സമനില തെറ്റുക തന്നെ ചെയ്യും, തീർച്ച. കുടുംബബന്ധങ്ങൾ സാന്പത്തിക നേ ട്ടങ്ങളുമായി കെട്ടുപിണഞ്ഞ് കിടക്കുന്ന കാലഘട്ടമാണിന്ന്. പണത്തിന് മീതേ പരു ന്തും പറക്കില്ലല്ലോ? പണത്തിന്റെ ഒഴുക്കനു സരിച്ചാണ് ബന്ധം നിർവ്വചിക്കപ്പെടുന്നത്. എന്തിനും ലാഭേച്ഛവച്ചു പുലർത്തുന്ന മനു ഷ്യൻ രക്തബന്ധത്തിന്റെ ആഴമളക്കാൻ മെ നക്കെടാത്തവനാണ്. ഈയടുത്ത കാലത്ത് പ്രവാസ ലോകത്തുള്ള ഒരു 40 വയസ്സുകാ രൻ പരാതിപ്പെട്ടു. “എനിക്കിപ്പോൾ ഒരു ജോലിയിലും ശ്രദ്ധിക്കാൻ കഴിയുന്നില്ല. ഭയമാണ് കാരണം. ആരെ കണ്ടാലും ഭയം തന്നെ. ശരീരം വിറയ്ക്കുന്നതുപോലെ തോ ന്നും. ഉറക്കവുമില്ല. ചെറുപ്പത്തിലേ എനിക്ക് ഭയം അൽപ്പം കൂടുതലായിരുന്നു. മന്ത്രവാ ദത്തിൽ വിശ്വസിക്കുന്നവരാണ് എന്റെ വീ ട്ടുകാർ. ആരോ ക്ഷുദ്രം ചെയ്ത് എന്നെ ഇങ്ങനെയാക്കിയിരിക്കുന്നുവെന്ന് ഭാര്യയും മറ്റുബന്ധുക്കളും പറയുന്നു. വഴിപാടുകളും പ്രതിവിധികളും ചെയ്തിട്ടും ഒരുമാറ്റവുമില്ല. ചെറുപ്പത്തിൽ ഒരു ദുർമരണം കണ്ട് ഞാൻ ഭയന്നിട്ടുണ്ട്. എന്റെ അവസ്ഥ കണ്ട് കൂടെ ജോലിചെയ്യുന്നവർ എന്നെജോലിയിൽ നി ന്നും പറഞ്ഞുവിടുമെന്ന് കമന്റടിക്കുന്നുണ്ട്. എനിക്കിതൊക്കെ ആലോചിക്കുന്പോൾ ഒരു സ്വസ്ഥതയുമില്ല. ജോലി കളഞ്ഞ് നാട്ടിൽ പോയി ഭാര്യയുടേയും മക്കളുടേയ ുംകൂടെ ജീവിക്കാനുള്ള സാന്പത്തിക ഭദ്രതയുമി ല്ല. ഗൾഫിൽ നിന്നും മാസംതോറും ഞാൻ പണമയക്കുന്നത് എന്റെ ഭാര്യയുടെ പേരി ലാണ്. എന്റെഅച്ഛന് അതിൽ പരിഭവമുണ്ട്. അതുകൊണ്ടുതന്നെ അച്ഛനും അമ്മയും ഞാൻ താമസിക്കുന്ന ഞങ്ങളുെട കു ടുംബവീട്ടിൽ താമസിക്കാതെ ജ്യേഷ്ഠന്റെ കൂടെയാണ് താമസം. സ്വത്തുക്കൾ വീതം വെച്ചുതരുവാൻ ആവശ്യപ്പെട്ടപ്പോൾ അച്ഛൻ വിസമ്മതിച്ചു. നിർബന്ധത്തിന് വഴങ്ങി 7 സെന്റ് എഴുതിതന്നു. എനിക്കവകാശപ്പെട്ട കുടുംബവീടോ പറന്പോ മറ്റൊന്നുമില്ല. ഈ 7 സെന്റിൽ സ്വന്ത അദ്ധ്വാനംകൊണ്ട് വീടു വെച്ച് എത്രയും പെട്ടെന്ന ് മാറിക്കൊള്ളണം എന്ന അന്ത്യശാസനവും അച്ഛനിൽ നിന്നും കിട്ടിയിട്ടുണ്ട്. എല്ലാം ഞാൻ അച്ഛന്റെ പേ രിൽ പണമയക്കാത്തതിന്റെ പേരിൽ!’’ പി തൃസ്നേഹത്തിന്റെ മഹത്വം പണത്തിന്റെ പേരിൽ മങ്ങിയ ഒരു ബന്ധത്തിന്റെ കഥയാ ണിത്. പ്രതീക്ഷിച്ചത്ര കുടുംബവിഹിതം കിട്ടാതെ പോയതിൽ മാതാപിതാക്കളും സഹോദരങ്ങളുമായി സ്പർധയിൽ കഴിയു ന്നവർ നമ്മുടെ ഇടയിൽ വിരളമല്ല. ചെറിയ പണമിടപാടുകൾക്ക് വലിയ ബന്ധങ്ങൾ അയയുകയും മുറിഞ്ഞ് പോവുകയും ചെ യ്യാറുണ്ട്. പലപ്പോഴും മനസാക്ഷിയെ തളച്ചിട്ടിരി ക്കുന്ന ഒരു കാരാഗൃഹമാണ് മനുഷ്യമനസ്. മരവിച്ച മനസാക്ഷിപ്രതികാരരുദ്രയായി കെ ട്ടുപൊട്ടിക്കാൻ കാത്തുകിടക്കയാണവിടെ. At times human mind is like a prison. ജീ വിതത്തെതന്നെചില ബന്ധനങ്ങളിലാക്കാൻ മനുഷ്യമനസിന് കഴിയും. മനസാക്ഷിയെകാ രാഗൃഹത്തിലാക്കിയ വ്യക്തിത്വങ്ങൾ കറപു രണ്ട ഓറാ പ്രദർശിപ്പിച്ചുകൊണ്ടിരിക്കും. അ ങ്ങനെയുള്ളവർ വസിക്കുന്ന കൂടാരങ്ങളിൽ കുടുംബം പച്ചപിടിക്കുകയില്ല. ഇവിടെയാണ് കുടുംബാംഗങ്ങളെ വിശ്വാസത്തിലെടുക്കേ ണ്ടതിന്റെ പ്രസക്തി വെളിവാകുന്നത്. ചാ ഞ്ചാടുന്ന മനസുള്ളവർ ഒരുത്തരേയും വി ശ്വസിക്കുകയില്ല. അത്തരക്കാരുടെ മനസ് അന്ധവിശ്വാസത്തിന്റെ കടന്നൽകൂടായിരി ക്കും. രാത്രിയിൽ ഉറങ്ങാൻ കിടക്കുന്ന ആൾ നാളെ രാവിലെ ഉണരുമോ എന്ന് തീർച്ച യി ല്ലെങ്കിലും നാളെയെക്കുറിച്ച് പ്ലാനും പദ്ധതി കളും തയ്യാറാക്കും - അതാണ് വിശ്വാസം. (Hope) ഉയരത്തിൽ നിന്ന് താഴേക്ക് ചാടാൻ ഒരു കൊച്ച് കുട്ടിയോട് അയാളുടെ അച്ഛൻ കൈകൾ ഉയർത്തി ആവശ്യപ്പെടുന്പോൾ, ഒരു മടിയും കൂടാതെ ആ കൊച്ചു കുട്ടി താഴേക്ക് ഭയമില്ലാതെ എടുത്തു ചാടുന്നു. അതാണ് വിശ്വാസം (Trust). തന്റെപിതാവി ന്റെകരവലയങ്ങളിൽ താൻ പൂർണ്ണസുരക്ഷി തനായിരിക്കുമെന്ന വിശ്വാസം. മഴകിട്ടാതെയിരുന്നപ്പോൾ മഴ യ്ക്കുവേണ്ട ി പ്രാർത്ഥിച്ച ഒരു ഗ്രാമമു ണ്ട്. ഗ്രാമീണർ എല്ലാവരും ഒരു മൈതാ നത്ത് തടിച്ചുകൂടി സർവ്വമത പ്രാർത്ഥന നടത്തുകയാണ്. ഒരു ബാലന്റെ കൈയ്യിൽ മാത്രം ഒരു കുടകാണാം. പ്രാർത്ഥ ന കഴി യുന്പോൾ മഴപെയ്യുമെന്ന് അവൻ വിശ്വസി ക്കുന്നു, അടിയുറച്ച് - അതാണ് വിശ്വാസം (confidence) ഈ വിശ്വാസമാണ് ഒരു കുടുംബത്തിലെ അംഗങ്ങൾ തമ്മിൽ ഉണ്ടാ കേണ്ടത്. പരസ്പര സുരക്ഷിതത്വ ബോ ധം, നല്ല നാളെയുടെ വഴിയിലാണ് എന്ന ബോധം, പ്രതീക്ഷകൾ പൂവണിയുമെന്ന അന്തർദാഹം. തുടങ്ങിയവയാണ് നമുക്ക് കു ടുംബത്തിന്റെ തായ് വേര് ഉറപ്പിക്കാൻ കൈ മുതലായി വേണ്ടത്. അതില്ലാത്തിടത്തൊ ക്കെഅപശബ്ദവും അവതാളവും ഉണ്ടാകും. ഈ വിശ്വാസം മനസ്സിനെ ഉറപ്പിക്കും. ഉറച്ച മനസ് ശരീരത്തിനും ആത്മാവിനും കുളിർമ്മ നൽകും. അപ്പോൾ പരസ്പ്പരപൂരകങ്ങളായി കുടുംബാംഗങ്ങൾ വർത്തിക്കും. കുടുംബത്തിൽ അസ്വ സ്ഥതകൾ ഉടലെടുക്കുന്നതിന് മറ്റൊ രു കാരണം നമ്മുടെ ക്ഷമാശീലമില്ലാ യ്മയാണ്. പലപ്പോഴും നിരുപാധികം ക്ഷമിക്കുവാൻ നമുക്ക് മനസ്സില്ല. നമ്മുടെ അത്യാഗ്രഹവും ആർത്തിയുമാണ് ഇതിന് ഹേതുക്കൾ. ആഭരണത്തോട്, വസ്ത്രത്തോ ട്, ആഢംഭരത്തോട്, ഭക്ഷണത്തോട് നമുക്കു ള്ള ആർത്തിയാണ് ക്ഷമാശീലമില്ലായ്മയ്ക്ക് മൂലകാരണം. നമ്മുടെ നാട്ടിടകളിലെ ഊട്ടു പുരകളുടെ കാര്യം തന്നെയെട ുക്കാം. വിവാ ഹസദ്യകൾക്ക് ഭക്ഷണശാലയുടെ ഷട്ടർ തു റക്കുന്നതും കാത്ത് എന്തൊരു തിരക്കാണ് ഷട്ടറിന് മുന്നിൽ. അത് തുറന്നുകഴിയു ന്പോൾ അടുത്തു നിൽക്കുന്നവരെ തള്ളി മാറ്റി ഒരു സീറ്റുപിടിക്കാൻ കാട്ടുന്ന ധൃതി കാണുന്പോൾ ഒന്നാമത്തെപന്തിക്ക് ഇരുന്നി ല്ലെങ്കിൽ ഭക്ഷണം കിട്ടുകയില്ല എന്ന് തോ ന്നിപ്പോകും. ഒരു 80 വയസു കഴിഞ്ഞ അമ്മൂമ്മയെ അങ്ങനെയുള്ള ഒരു തിരക്കിൽ ഇടിച്ചുവീ ഴ്ത്തി നിലത്തിട്ട് ചവിട്ടിയ സംഭവത്തിന് ദൃ ക്സാക്ഷിയാണ് ഞാൻ. ഭക്ഷണത്തോടുള്ള ആർത്തിയിൽ ഒരു വയോധികയ്ക്കുണ്ടായ ഗതികേട് നാളുകളോളം അവരെആശുപത്രി യിൽ ചികിത്സിക്കാൻ നിർബന്ധിതയാക്കി. ട്രാൻസ്പോർട്ട് ബസിൽ കയറുന്നതിനു ള്ള നമ്മുടെ നാട്ടിലെ ക്യൂ സിസ്റ്റം. വിദേ ശത്ത് ക്ഷമയോടെക്യൂവിൽ കാത്ത് നിൽക്കു ന്ന അതേ കേരളീയൻ, നാട്ടിലെത്തുന്പോൾ ക്ഷമയില്ലാെത തള്ളിക്കയറുന്നതിന് ബഹളം കൂട്ടുന്നു. ഒരു സീറ്റ് കിട്ടുന്നതിനുള്ള ആർ ത്തിയാണിവിടെകാണുന്നത്. നാം ഭക്ഷണം കഴിക്കുന്നരീതി. വാരിവലി ച്ച് ഭക്ഷിക്കുന്ന രീതി, ഭക്ഷണസാധനങ്ങൾ ആവശ്യത്തിൽ കൂടുതൽ എടുത്ത് പ്ലേറ്റിൽ ഒരു ഭക്ഷണകൂന്പാരം സൃഷ്ടിക്കുന്ന നമുടെ സ്വഭാവം, ആർത്തിയോടെഭക്ഷണം കഴിക്കു ന്ന നമ്മിൽ ചിലർ, ഇവയൊക്കെ നമ്മുടെ ക്ഷമയില്ലായ്മയുടെഉദാഹരണങ്ങളാണ്. ക്ഷമാശീലമുള്ളവർക്കേ മന സ്സമാധാനം കിട്ടുകയുള്ളൂ. മനസമാധാനമി ല്ലാത്തവർ മറ്റുള്ളവരെകുത്തിനോവിച്ചുകൊ ണ്ടിരിക്കും. നിർവ്വചിക്കാനാവാത്തതരത്തിൽ കുടുംബബന്ധങ്ങൾ അപ്പോൾ ഉലഞ്ഞുകൊ ണ്ടിരിക്കും. (തുടരും...)